2011, മേയ് 7, ശനിയാഴ്‌ച

അമ്മക്കിളി

 
സ്വപ്‌നങ്ങള്‍ കരിഞ്ഞുവോ ?
ദുഖങ്ങള്‍ക്ക് ചിറകുമുളച്ചപ്പോള്‍
അവള്‍ ആ കെട്ടിടത്തിന്
മുകളില്‍ നിന്നും പറന്നു .
ദൂരെ ഉത്തുംഗതകളില്‍
അലിയാന്‍ കൊതിച്ചപ്പോഴും
ഗുരുത്താകര്ഷണബലം
അവളെ താഴോട്ടുവലിച്ചു..
സുഖങ്ങളുടെ താഴ്വരയില്‍ നിന്നും
പൂക്കളൊന്നും പറിചില്ല..
കയ്യില്‍ ഒന്നുമെടുത്തില്ല ..
ആത്മാവ് നിറയെ
വേദനകളായിരുന്നോ ?
ചിറകിനടിയില്‍
കാത്തുസൂക്ഷിച്ച കുരുന്നുകള്‍ ..
വിങ്ങുന്നു മനം..
പുണരാന്‍ വെമ്പിയ
കൈകള്‍ ..
ആരോ വലിയ്ക്കുന്നുണ്ട്..
സമയമായി പോലും..
ജനിമൃതികളില്‍
ഉടഞ്ഞുവീഴും ബിംബങ്ങളില്‍..
ഒരാള്‍ കൂടി ..
മടങ്ങട്ടെ ഞാനും
നിറമിഴികളോടെ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ