2011, മേയ് 14, ശനിയാഴ്‌ച

ഒരു മഴ പെയ്തൊഴിയുമ്പോള്‍...


നിറഞ്ഞു പെയ്യുന്ന മഴ
അമ്മയുടെ കണ്ണീരാണ്...
പറയാനുള്ളതെല്ലാം
ബാക്കിവെച്ചുപോയ.....
ഒരുപാടു ആശിച്ച
ജീവിതത്തിന്‍റെ ...
സ്വപ്നങ്ങളുടെ...

വിധി സത്യമാണ് ...
തിരിച്ചറിവിന്‍റെ
വാള്‍മുനകള്‍
ഹൃദയത്തിലാണ്
ആഴ്ന്നിറങ്ങിയത്..
ഒരിക്കലും ഉണങ്ങാത്ത
മുറിവുകള്‍ ...
പ്രിയമുള്ളവരുടെ
വേര്‍പാട്‌
പച്ചമുറിവുകളായ്...

സത്യമാണോന്ന്
പകച്ചുനിന്ന
നിമിഷങ്ങള്‍..
ആര്‍ത്തുപെയ്യുന്ന
മഴയെ
ഞാന്‍ വെറുത്തത്
അപ്പോഴാണ്...
അമ്മയെ എന്നില്‍ നിന്നും
പറിച്ചെടുത്ത
ആ മഴക്കാലത്തെ..

ഇപ്പോള്‍ അമ്മയുടെ
മനസ്സ്
ഞാനറിയുന്നു
പുറത്തു പെയ്യുന്ന
ഈ പെരുമഴയില്‍..
അമ്മയുടെ
കണ്ണുനീര്‍തുള്ളികള്‍
എന്നെ നനയിപ്പിക്കുന്നു..
ഒറ്റയ്ക്കിരിക്കുമ്പോള്‍
ഒരു ചാറ്റല്‍മഴയായ്‌
എന്നെ തലോടുന്നു..
എന്തൊക്കെയോ
എന്നോടു പറയുന്നു ..
മഴയുടെ ശബ്ദം
അമ്മയുടെ വാക്കുകളായ്
പുനര്‍ജനിച്ചെങ്കില്‍..
കൊതിക്കുന്നു ഞാന്‍
വെറുതെയെന്നറിയാമെന്നാലും..
കുത്തിയൊഴുകുന്ന
തൊടിയിലെ വെള്ളത്തില്‍
പതയുന്ന
നീര്‍കുമിളകള്‍..
ജീവിതവും
മരണവും
സത്യമെന്ന
യാഥാര്‍ത്യങ്ങള്‍..
നൈമിഷികമായ
സ്വപ്‌നങ്ങള്‍ പോലെ
ജീവിതം ...
ഓരോ മഴയ്ക്കും
പിരിഞ്ഞുപോയവരെല്ലാം
പ്രിയമുള്ളവരെ
തഴുകുന്നുണ്ടാവും..
അവരുടെ
ഹൃദയത്തില്‍ നിന്ന്
അടര്‍ന്നു വീഴുന്ന
കണങ്ങള്‍ ചേര്‍ന്ന്
മഴയായ്‌ അങ്ങനെ
നമ്മളെല്ലാം നനയും..
ഒടുവില്‍ ഒരു മഴയായ്‌
നമ്മളും
പെയ്തൊഴിയും....     

2 അഭിപ്രായങ്ങൾ: