എയര്പോര്ട്ടെത്താറായിരിക്കുന്നു .എല്ലാവരും ലാന്ടിങ്ങിനു തയ്യാറായി ഇരിക്കാന്‍
അറിയിപ്പ് കിട്ടി .വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു ഈ മണ്ണില്‍ .....
ഇങ്ങനെയൊരു യാത്ര പ്രതീക്ഷിച്ചതല്ല .ചിലപ്പോള്‍ ഇതെല്ലം ഒരു നിയോഗമാവം..
20 വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ നാട് വിടുമ്പോള്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു
ഇനിയൊരു മടക്കയാത്രയില്ലെന്ന്...
പക്ഷേ വരാതിരിക്കാന്‍ തനിക്കാവില്ലല്ലോ ?തന്നെ തിരിച്ചുവിളിക്കുന്നത്
തന്‍റെ പ്രിയപ്പെട്ട ബിഷ്മയാണ് .അലിഭയ്യ ഹാന്‍ഡ്‌ബാഗ് തോളിലിട്ടു ,ഇറങ്ങാന്‍
തയ്യാറായി ഇരുന്നു .
"മുഹമ്മദ് സൈഫുദ്ധീന്‍ അലി " അതായിരുന്നു അയാളുടെ മുഴുവന്‍ പേര് .
എല്ലാവരും തന്നെ "അലി ഭയ്യ " എന്ന് വിളിക്കും .അങ്ങനെ വിളിക്കുന്നത്
തന്നെയാണ് അലി ഭയ്യക്കും ഇഷ്ടം .
വിമാനമിറങ്ങി ഇമ്മിഗ്രഷന്‍ ചെക്കിങ്ങും കഴിഞ്ഞ് അയാള്‍ പുറത്തിറങ്ങി .
തനിക്കുവേണ്ടി കാത്തുനില്‍ക്കാന്‍ ആരുമുണ്ടാവില്ലെന്നു അലി ഭയ്യക്കറിയാം.
അതിനുള്ള അര്‍ഹത തനിക്കില്ലല്ലോ .അടുത്തുകണ്ട ഒരു ടാക്സിയില്‍ കയറി
അയാള്‍ ഇറങ്ങാനുള്ള സ്ഥലവും അഡ്രസ്സും പറഞ്ഞു .
നേരം സന്ധ്യയാവുന്നു .കൊളംബോ പട്ടണത്തില്‍ നിന്ന് കാന്ടി ജില്ലയിലെ ഗ്രാമത്തിന്‍റെ
ശാന്തതയിലേക്ക് ടാക്സി നീങ്ങിക്കൊണ്ടിരുന്നു .
നീണ്ടുകിടക്കുന്ന മലനിരകളും തേയിലത്തോട്ടങ്ങളും അയാളുടെ ഓര്‍മകളെ യൌവ്വനത്തിലേക്ക്
കൂട്ടിക്കൊണ്ടുപോയി .
വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ ഗ്രാമത്തിലെ ഒരു തേയില കമ്പനിയില്‍ ജൂനിയര്‍ ഓപററ്റര്‍ ആയി
നിയമനം ലഭിച്ച് വന്ന സമയം .
വളരെ പെട്ടെന്ന് തന്നെ വായാടിയും സമര്‍ത്ഥനുമായ അയാള്‍ സഹജീവനക്കാരുടെയെല്ലാം
മനം കവര്‍ന്നു .
കമ്പനി ക്വാര്‍ടെഴ്സില്‍ തന്‍റെ കൂടെ താമസിച്ചിരുന്ന സൌമ്യശീലനും
വിനയാന്വിതനുമായിരുന്ന ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു "ബിഷ്മ" .
"ജയേന്ദ്ര ബിഷ്മ സഹവര്ധന" അതായിരുന്നു അയാളുടെ മുഴുവന്‍ പേര് .
കമ്പനിയില്‍ എല്ലാവരും അയാളെ സ്നേഹത്തോടെ "ബിഷ്മ" എന്ന് വിളിക്കും .
ചിലപ്പോള്‍ രക്ത ബന്ധങ്ങളെക്കാള്‍ വലുതായിരിക്കും ഹൃദയ ബന്ധങ്ങളുടെ
സ്ഥാനം .
തനിക്കു ബിഷ്മ വെറുമൊരു സുഹൃത്ത് മാത്രമായിരുന്നില്ല .ഒരു സഹോദരന്‍
കൂടിയായിരുന്നു .
ഭാഷകള്‍ക്കും ജാതിമത രാഷ്ട്ര ഭേദങ്ങള്‍ക്കും അതീതമായ ഒരു സ്നേഹബന്ധം .
കളിതമാശകള്‍ പറയാനും വഴക്കിടാനും എല്ലാം എപ്പോഴും തന്‍റെ സന്തതസഹചാരിയായി
ഒരു നിഴല്‍ പോലെ അവനുണ്ടായിരുന്നു .
തന്‍റെ എടുത്തുചാട്ടവും ആവശ്യമില്ലാത്ത ഈ വായാടിത്തവുമെല്ലാം കുറച്ചു കുറയ്ക്കണമെന്ന്
എപ്പോഴും ബിഷ്മ സൈഫുവിനെ ഉപദേശിക്കാറുണ്ട് .
"ഓ പിന്നെ , ഒന്ന് മിണ്ടാതിരിയെട സിംഗളെ.." എന്ന് പറഞ്ഞു അലി ഭയ്യ അവനെ കളിയാക്കും .
"സൈഫൂ .." എന്ന് അവന്‍ മാത്രമാണ് തന്നെ വിളിച്ചിട്ടുള്ളത് .
അവന്റെ "സൈഫൂ..." എന്നാ ആ സ്നേഹത്തോടെയുള്ള വിളി ഹൃദയത്തെ സ്പര്‍ശിക്കാറുണ്ടായിരുന്നു.
കാന്ടിയിലെ തേയിലത്തോട്ടങ്ങള്‍ അവിടുത്തെ ജനതയുടെ ജീവിതവുമായി വളരെയേറെ
അലിഞ്ഞു ചേര്‍ന്നിരിക്കുന്നു . ആ തേയിലത്തോട്ടങ്ങളിലെ കുളിരും സുഖ ശീതളിമയും
ഏതൊരു യുവാവിനെയും പ്രണയാതുരനാക്കും. കമ്പനിയിലെ ഫില്ലിംഗ് സെക്ഷനില്‍
ജോലി ചെയ്യുന്ന 18 കാരിയായ വെളുത്തു മെലിഞ്ഞ ആ യുവതിയോട് സൈഫുവിനും
പ്രണയം തോന്നിത്തുടങ്ങി .
"സംഘമിത്ര പുവേക്കനഗധാര " എന്നായിരുന്നു അവളുടെ പേര് .നാണം കുണുങ്ങിയും
എന്നാല്‍ അതിമനോഹരമായി പാട്ടുകള്‍ പാടുന്ന ആ പെണ്‍കുട്ടിയെ സൈഫുവിലെയ്ക്ക്
ആകര്‍ഷിച്ചത് അവളുടെ പാട്ടുകള്‍ തന്നെയാവാം .മിത്രയെന്നാണ് എല്ലാവരും അവളെ
വിളിച്ചിരുന്നത് .കമ്പനിയില്‍ ഉള്ള ജോലിക്കാരില്‍ പ്രായംകൊണ്ടു ഇളയവളായിരുന്നു
അവള്‍ .അതുകൊണ്ട് തന്നെ എല്ലാവര്ക്കും അവളോട് ഒരു പ്രത്യേക വാത്സല്യമായിരുന്നു .
മിത്ര ബിഷ്മയുടെ ബന്ധു കൂടിയായിരുന്നു .
സൈഫുവിന്‍റെയും മിത്രയുടെയും പ്രണയം പൂത്തുലഞ്ഞു .തമ്മില്‍ തമ്മില്‍ പിരിഞ്ഞ്
ഇനി ജീവിതം സാധ്യമല്ലെന്ന് തോന്നിത്തുടങ്ങി .വിവാഹക്കാര്യം സൈഫുവിന്‍റെ വീട്ടില്‍
എതിര്‍ത്തുവെങ്കിലും മിത്രയുടെ വീട്ടിലേയ്ക്ക് ആലോചനയുമായി സൈഫു ചെന്നു .
തന്‍റെ മകളെ ബന്ധുവും സുഹൃത്തുമായ മഹേന്ദ്ര സഹവര്‍ധ്നയുടെ പുത്രനായ
ബിഷ്മയെക്കൊണ്ട് കല്യാണം കഴിപ്പിക്കണമെന്ന് ആ രണ്ടു സുഹൃത്തുക്കളും
പരഞ്ഞുരപ്പിച്ചിരുന്നു .അതുകൊണ്ട് തന്നെ ആ പിതാവ് ഈ ബന്ധത്തെ എതിര്‍ത്തു .
മാത്രവുമല്ല അന്യരാജ്യക്കാരനായ ഒരു യുവാവിനെ തന്‍റെ കുടുംബത്തിലേയ്ക്ക്
ഒരിക്കലും മരുമകനായി അംഗീകരിക്കില്ലെന്നും അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍
കുടുംബത്തോടെ അത്മഹത്യ ചെയ്യുമെന്നും ആ പിതാവ് മിത്രയുടെ മുമ്പില്‍വെച്ചു
വെളിപ്പെടുത്തി .
എല്ലാം കേട്ട് നിസ്സഹായയായി നില്‍ക്കാനേ അവള്‍ക്കു കഴിഞ്ഞുളളൂ.
കുടുംബത്തെ വേദനിപ്പിച്ചു ഒരു ജീവിതം അവള്‍ ആഗ്രഹിച്ചില്ല .
തന്‍റെ ഇഷ്ടങ്ങളും പ്രണയവുമെല്ലാം ത്യജിക്കാന്‍ അവള്‍ മനസ്സിനെ ശക്തമാക്കാന്‍
ശ്രമിച്ചു .
താന്‍ വിളിച്ചാല്‍ കൂടെ വരുമോ എന്ന ചോദ്യത്തിന് ഒരു പൊട്ടിക്കരച്ചില്‍
മാത്രമായിരുന്നു മറുപടി .ബിഷ്മ ഈ വിവാഹത്തെ ശക്തമായി എതിര്‍ത്തു .
ഇഷ്ടമില്ലാഞ്ഞിട്ടും തന്‍റെ പ്രിയസുഹൃത്തിന്റെ പ്രണയിനിയെ വധുവാക്കാന്‍
സാഹചര്യങ്ങള്‍ അവനെ സമ്മര്ധത്തിലാക്കി.
അങ്ങനെ ബിഷ്മയുടെയും മിത്രയുടെയും വിവാഹം നടന്നു .
സൈഫുവിനു താങ്ങാവുന്നതിലപ്പുരമായിരുന്നു അത് .
ബിഷ്മയ്ക്ക് ഒരെഴുത്തെഴുതി കമ്പനി മാനജേരുടെ കയ്യില്‍ കൊടുത്ത് വിങ്ങുന്ന
ഹൃദയവുമായി സൈഫു ഇന്ത്യയിലേക്ക് മടങ്ങി .
20 വര്‍ഷങ്ങള്‍.. എല്ലാം ഇന്നലത്തെപ്പോലെ തോന്നുന്നു .
കാലം തന്നിലെല്‍പ്പിച്ച മാറ്റങ്ങള്‍ ..നരവീണ് കഷണ്ടിയായ
തലയും ചാടിയ വയറും ..ഈ രൂപം കണ്ട് തന്നെ ആര്‍ക്കെങ്കിലും
മനസ്സിലാവുമോ ?
ടാക്സി ഗ്രാമത്തിനോടടുക്കുന്നു .വികസനത്തിന്റെ പരിവര്‍ത്തനങ്ങള്‍
എങ്ങും കാണപ്പെട്ടു .അലി ഭയ്യയുടെ ഹൃദയമിടിപ്പ് കൂടി ..
തന്‍റെ പ്രിയപ്പെട്ടവര്‍ ,വര്‍ഷങ്ങള്‍ക്കു ശേഷം താനവരെ കാണാന്‍ പോകുന്നു .
ആരും തെറ്റുകാരല്ലല്ലോ..അതുകൊണ്ട് തന്നെ ആരോടും ദേഷ്യമില്ല , പരിഭവവും ..
വിധി ഒന്ന് മാത്രമാണ് തങ്ങളെ വേര്പിരിച്ചത് ..
തന്‍റെ പ്രിയപ്പെട്ടവളെയും പ്രിയ മിത്രത്തെയും കാണാന്‍ ഇനി നിമിഷങ്ങാല്‍ മാത്രം..
വണ്ടി റോഡരുകില്‍ നിര്‍ത്തി ഡ്രൈവര്‍ സ്ഥലമെത്തിയെന്നു പറഞ്ഞു .
ടാക്സി ചാര്‍ജ് കൊടുത്ത് അലി ഭയ്യ melle ആ വീടിന്റെ ഗയ്റ്റ് തുറന്നു .
വീടിനിരുവശവും നില്‍ക്കുന്ന ചെമ്പക മരങ്ങള്‍..
പണ്ട് മിത്ര ചൂടിവരുന്ന ചെമ്പകപ്പൂക്കളുടെ അതേ സുഗന്ധം അയാളുടെ
ഹൃദയത്തെ തഴുകി കടന്നുപോയി..
aarumille ഈ വീട്ടില്‍ ..ത്രിസന്ധ്യ കഴിഞ്ഞിരിക്കുന്നു .ഉമ്മറത്ത് ചെറിയൊരു
ബള്‍ബിന്റെ പ്രകാശം മാത്രം.
അലി ഭയ്യ കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി ..
ആരായിരിക്കും വാതില്‍ തുറക്കുക ..മിത്രയായിരിക്കും..
ജീവിതം അവളെ ഒരുപാടു മാറ്റിയിരിക്കും..
വാതില്‍ തുറക്കപ്പെട്ടു ..നീണ്ടു മെലിഞ്ഞ് ഒരു 14 -15 വയസ്സുകാരന്‍ പുറത്തു വന്നു .
"ആരാ .." പേര് പറഞ്ഞപ്പോള്‍ അങ്ങേയറ്റം വിനയാന്വിതനായി തന്‍റെ ബാഗും വാങ്ങി
ആ കുട്ടി അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി ..
തന്‍റെ മിത്രയുടെ അതേ രൂപം ..തന്‍റെ പ്രിയ സുഹൃത്തിന്റെ അതേ ഭാവങ്ങള്‍..
അകത്തെ മുറിയില്‍ നിന്നും എന്തോ ഒരു ഞരക്കം കേട്ടു .
മുറിയില്‍ സീറോ ബള്‍ബിന്റെ പ്രകാശം മാത്രം.
അച്ഛന്‍ ഉറങ്ങിയെനീട്ടതാവും എന്ന് പറഞ്ഞ് ആ കുട്ടി ലൈറ്റിന്റെ സ്വിച് ഓണ്‍ ചെയ്തു .
മുറിയില്‍ കണ്ട രൂപത്തെക്കണ്ട് അലി ഭയ്യ ഞെട്ടിപ്പോയി ..
ആരോഗ്യദൃഡഗാത്രനും സുന്ദരനുമായിരുന്ന തന്‍റെ പ്രിയപ്പെട്ട ബിഷ്മ തന്നെയാണോ ഇത് .
ഒന്ന് എഴുന്നേല്‍ക്കാന്‍ പോലുമാവാതെ ക്ഷീണിച്ചു എല്ലും തോലുമായ ഒരു രൂപം..
ബിഷ്മയുടെ മുഖത്തു നിസ്സംഗതയുടെ ഒരു പുഞ്ചിരി വിടര്‍ന്നു .
ആ കണ്ണുകള്‍ നിറഞ്ഞു .സങ്കടം ഉള്ളിലമര്‍ത്തി അലി ഭയ്യ ബിഷ്മയുടെ
അരികില്‍ ഇരുന്നു .
"സൈഫൂ .." വിറയാര്‍ന്ന ശബ്ദം ആ kantaത്തില്‍ നിന്ന് പുറത്തു വന്നു ..
അലി ഭയ്യ ബിഷ്മയുടെ കൈകള്‍ തന്‍റെ കണ്ണുകളോട് ചേര്‍ത്ത് വിതുമ്പി ..
അല്‍പ സമയത്തെ മൌനം മുറിച്ചു ബിഷ്മ അവരുടെ ജീവിതത്തെപ്പറ്റി പറഞ്ഞു.
3 വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു വാഹനാപകടത്തില്‍പ്പെട്ടു മിത്ര മരിചെന്നുള്ള വാര്‍ത്ത
അലി ഭയ്യക്ക് ഉള്‍ക്കൊള്ളാനായില്ല ..
അതിലും ഹൃദയഭേദകമായിരുന്നു തന്‍റെ പ്രിയ മിത്രത്തിന്റെ ഈ അവസ്ഥയും .
ശ്വാസകോശാര്ബുധം ബാധിച്ച് 24 മണിക്കൂറും ഒക്സിജെന്‍ സിലിണ്ടെരിന്റെ
സഹായമില്ലാതെ തനിക്കിനി അധിക കാലം ജീവിക്കാനാവില്ലെന്ന് ബിഷ്മ
വളരെ അവശനായി പറഞ്ഞു നിര്‍ത്തി .
അലി ഭയ്യ എല്ലാം കേട്ടു തരിച്ചിരുന്നു .
ഈ അവസ്ഥ കാണാനാണോ തന്‍ ഇത്രദൂരം താണ്ടി വന്നത് ...
എന്തിനാണ് വിധി തന്നെ ഇനിയും വിഷമിപ്പിക്കുന്നത് ?
വാക്കുകള്‍ ഒന്നും പുറത്തുവരുന്നില്ല..എന്ത് പറയണം ..
മരണവും കാത്തു കിടക്കുന്ന തന്‍റെ സുഹൃത്തിനെ എങ്ങനെ
ആശ്വസിപ്പിക്കണമ്മെന്നറിയാതെ അലി ഭയ്യ ഉഴറി ..
ബിഷ്മ മകനെ അലി ഭയ്യക്ക് പരിചയപ്പെടുത്തി .
"ഇത് എന്റെ ശങ്കര്‍ "
"എന്റെ പൊന്നുമോന്‍ ... "
ഇനി ഇവനെ ..
ബിഷ്മക്ക് വാക്കുകള്‍ പുറത്തു വന്നില്ല ...
ശങ്കറിന്റെ കൈ അലി ഭയ്യയുടെ കൈകളിലേല്‍പ്പിച്ചു ബിഷ്മ
കണ്ണുമടച്ചു കിടന്നു ..മനസ്സിലെ സങ്കടം കണ്ണുകളിലൂടെ ഒഴുകി ..
"നാളെ എന്റെ ഒപെരഷനാണ് .."സങ്കടം അടക്കി ബിഷ്മ തുടര്‍ന്നു ..
"അതിനുശേഷം ഞാന്‍ ഉണ്ടാവില്ല "
എല്ലാം അറിയുന്നവനെപ്പോലെ ബിഷ്മ പറഞ്ഞു
രാത്രി ഏറെ നേരം ബിഷ്മയുടെ അരികില്‍ അലി ഭയ്യ ഇരുന്നു..
രാവിലെ ആശുപത്രിയിലേക്ക് പോയി ..ഒപെരശന്‍ തിയട്ടരിനുമുംബില്‍
സങ്കടം പുറത്തുകാട്ടാതെ ബിഷ്മക്ക് ധൈര്യം നല്‍കി.
ഒപെരശന്‍ കഴിഞ്ഞ് ഡോക്ടര്‍ പുറത്തു വന്നു.
ദയനീയമായി ഡോക്ടര്‍ ശങ്കറെ നോക്കി ..
സങ്കടപ്പെടരുതെന്നു ആര്‍ക്കും പറയാനാവില്ലല്ലോ ..
ശങ്കര്‍ പൊട്ടിക്കരഞ്ഞു ..ശങ്കറിനെ ചേര്‍ത്തുനിര്‍ത്തി അലിഭയ്യ
അവനെ തലോടി..
തന്‍റെ പ്രിയ തോഴന്റെ സംസ്കാരമെല്ലാം കഴിഞ്ഞു.
ഇന്ന് അലിഭയ്യ തിരിച്ചു പോകുകയാണ് ..വര്‍ഷങ്ങള്‍ക്കു മുമ്പ്
ഒന്നുമില്ലാതെ വിങ്ങുന്ന ഹൃദയവുമായി പോയ അലിഭയ്യ പക്ഷേ
ഇന്ന് തനിച്ചല്ല ..
തന്‍റെ പ്രിയപ്പെട്ടവരുടെ ജീവന്റെ ജീവനായ മകനെയും കൊണ്ട് ..
ഒരു പുതിയ ജീവിതത്തിലേക്ക് ..
അവന്റെ അച്ഛനായി ..ഇനിയുള്ള കാലം ആവോളം സ്നേഹം
കൊടുത്ത് ജീവിക്കാന്‍ ..
ഇനിയൊരു മടക്കയാത്രയില്ലെന്ന്...
പക്ഷേ വരാതിരിക്കാന്‍ തനിക്കാവില്ലല്ലോ ?തന്നെ തിരിച്ചുവിളിക്കുന്നത്
തന്‍റെ പ്രിയപ്പെട്ട ബിഷ്മയാണ് .അലിഭയ്യ ഹാന്‍ഡ്‌ബാഗ് തോളിലിട്ടു ,ഇറങ്ങാന്‍
തയ്യാറായി ഇരുന്നു .
"മുഹമ്മദ് സൈഫുദ്ധീന്‍ അലി " അതായിരുന്നു അയാളുടെ മുഴുവന്‍ പേര് .
എല്ലാവരും തന്നെ "അലി ഭയ്യ " എന്ന് വിളിക്കും .അങ്ങനെ വിളിക്കുന്നത്
തന്നെയാണ് അലി ഭയ്യക്കും ഇഷ്ടം .
വിമാനമിറങ്ങി ഇമ്മിഗ്രഷന്‍ ചെക്കിങ്ങും കഴിഞ്ഞ് അയാള്‍ പുറത്തിറങ്ങി .
തനിക്കുവേണ്ടി കാത്തുനില്‍ക്കാന്‍ ആരുമുണ്ടാവില്ലെന്നു അലി ഭയ്യക്കറിയാം.
അതിനുള്ള അര്‍ഹത തനിക്കില്ലല്ലോ .അടുത്തുകണ്ട ഒരു ടാക്സിയില്‍ കയറി
അയാള്‍ ഇറങ്ങാനുള്ള സ്ഥലവും അഡ്രസ്സും പറഞ്ഞു .
നേരം സന്ധ്യയാവുന്നു .കൊളംബോ പട്ടണത്തില്‍ നിന്ന് കാന്ടി ജില്ലയിലെ ഗ്രാമത്തിന്‍റെ
ശാന്തതയിലേക്ക് ടാക്സി നീങ്ങിക്കൊണ്ടിരുന്നു .
നീണ്ടുകിടക്കുന്ന മലനിരകളും തേയിലത്തോട്ടങ്ങളും അയാളുടെ ഓര്‍മകളെ യൌവ്വനത്തിലേക്ക്
കൂട്ടിക്കൊണ്ടുപോയി .
വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ ഗ്രാമത്തിലെ ഒരു തേയില കമ്പനിയില്‍ ജൂനിയര്‍ ഓപററ്റര്‍ ആയി
നിയമനം ലഭിച്ച് വന്ന സമയം .
വളരെ പെട്ടെന്ന് തന്നെ വായാടിയും സമര്‍ത്ഥനുമായ അയാള്‍ സഹജീവനക്കാരുടെയെല്ലാം
മനം കവര്‍ന്നു .
കമ്പനി ക്വാര്‍ടെഴ്സില്‍ തന്‍റെ കൂടെ താമസിച്ചിരുന്ന സൌമ്യശീലനും
വിനയാന്വിതനുമായിരുന്ന ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു "ബിഷ്മ" .
"ജയേന്ദ്ര ബിഷ്മ സഹവര്ധന" അതായിരുന്നു അയാളുടെ മുഴുവന്‍ പേര് .
കമ്പനിയില്‍ എല്ലാവരും അയാളെ സ്നേഹത്തോടെ "ബിഷ്മ" എന്ന് വിളിക്കും .
ചിലപ്പോള്‍ രക്ത ബന്ധങ്ങളെക്കാള്‍ വലുതായിരിക്കും ഹൃദയ ബന്ധങ്ങളുടെ
സ്ഥാനം .
തനിക്കു ബിഷ്മ വെറുമൊരു സുഹൃത്ത് മാത്രമായിരുന്നില്ല .ഒരു സഹോദരന്‍
കൂടിയായിരുന്നു .
ഭാഷകള്‍ക്കും ജാതിമത രാഷ്ട്ര ഭേദങ്ങള്‍ക്കും അതീതമായ ഒരു സ്നേഹബന്ധം .
കളിതമാശകള്‍ പറയാനും വഴക്കിടാനും എല്ലാം എപ്പോഴും തന്‍റെ സന്തതസഹചാരിയായി
ഒരു നിഴല്‍ പോലെ അവനുണ്ടായിരുന്നു .
തന്‍റെ എടുത്തുചാട്ടവും ആവശ്യമില്ലാത്ത ഈ വായാടിത്തവുമെല്ലാം കുറച്ചു കുറയ്ക്കണമെന്ന്
എപ്പോഴും ബിഷ്മ സൈഫുവിനെ ഉപദേശിക്കാറുണ്ട് .
"ഓ പിന്നെ , ഒന്ന് മിണ്ടാതിരിയെട സിംഗളെ.." എന്ന് പറഞ്ഞു അലി ഭയ്യ അവനെ കളിയാക്കും .
"സൈഫൂ .." എന്ന് അവന്‍ മാത്രമാണ് തന്നെ വിളിച്ചിട്ടുള്ളത് .
അവന്റെ "സൈഫൂ..." എന്നാ ആ സ്നേഹത്തോടെയുള്ള വിളി ഹൃദയത്തെ സ്പര്‍ശിക്കാറുണ്ടായിരുന്നു.
കാന്ടിയിലെ തേയിലത്തോട്ടങ്ങള്‍ അവിടുത്തെ ജനതയുടെ ജീവിതവുമായി വളരെയേറെ
അലിഞ്ഞു ചേര്‍ന്നിരിക്കുന്നു . ആ തേയിലത്തോട്ടങ്ങളിലെ കുളിരും സുഖ ശീതളിമയും
ഏതൊരു യുവാവിനെയും പ്രണയാതുരനാക്കും. കമ്പനിയിലെ ഫില്ലിംഗ് സെക്ഷനില്‍
ജോലി ചെയ്യുന്ന 18 കാരിയായ വെളുത്തു മെലിഞ്ഞ ആ യുവതിയോട് സൈഫുവിനും
പ്രണയം തോന്നിത്തുടങ്ങി .
"സംഘമിത്ര പുവേക്കനഗധാര " എന്നായിരുന്നു അവളുടെ പേര് .നാണം കുണുങ്ങിയും
എന്നാല്‍ അതിമനോഹരമായി പാട്ടുകള്‍ പാടുന്ന ആ പെണ്‍കുട്ടിയെ സൈഫുവിലെയ്ക്ക്
ആകര്‍ഷിച്ചത് അവളുടെ പാട്ടുകള്‍ തന്നെയാവാം .മിത്രയെന്നാണ് എല്ലാവരും അവളെ
വിളിച്ചിരുന്നത് .കമ്പനിയില്‍ ഉള്ള ജോലിക്കാരില്‍ പ്രായംകൊണ്ടു ഇളയവളായിരുന്നു
അവള്‍ .അതുകൊണ്ട് തന്നെ എല്ലാവര്ക്കും അവളോട് ഒരു പ്രത്യേക വാത്സല്യമായിരുന്നു .
മിത്ര ബിഷ്മയുടെ ബന്ധു കൂടിയായിരുന്നു .
സൈഫുവിന്‍റെയും മിത്രയുടെയും പ്രണയം പൂത്തുലഞ്ഞു .തമ്മില്‍ തമ്മില്‍ പിരിഞ്ഞ്
ഇനി ജീവിതം സാധ്യമല്ലെന്ന് തോന്നിത്തുടങ്ങി .വിവാഹക്കാര്യം സൈഫുവിന്‍റെ വീട്ടില്‍
എതിര്‍ത്തുവെങ്കിലും മിത്രയുടെ വീട്ടിലേയ്ക്ക് ആലോചനയുമായി സൈഫു ചെന്നു .
തന്‍റെ മകളെ ബന്ധുവും സുഹൃത്തുമായ മഹേന്ദ്ര സഹവര്‍ധ്നയുടെ പുത്രനായ
ബിഷ്മയെക്കൊണ്ട് കല്യാണം കഴിപ്പിക്കണമെന്ന് ആ രണ്ടു സുഹൃത്തുക്കളും
പരഞ്ഞുരപ്പിച്ചിരുന്നു .അതുകൊണ്ട് തന്നെ ആ പിതാവ് ഈ ബന്ധത്തെ എതിര്‍ത്തു .
മാത്രവുമല്ല അന്യരാജ്യക്കാരനായ ഒരു യുവാവിനെ തന്‍റെ കുടുംബത്തിലേയ്ക്ക്
ഒരിക്കലും മരുമകനായി അംഗീകരിക്കില്ലെന്നും അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍
കുടുംബത്തോടെ അത്മഹത്യ ചെയ്യുമെന്നും ആ പിതാവ് മിത്രയുടെ മുമ്പില്‍വെച്ചു
വെളിപ്പെടുത്തി .
എല്ലാം കേട്ട് നിസ്സഹായയായി നില്‍ക്കാനേ അവള്‍ക്കു കഴിഞ്ഞുളളൂ.
കുടുംബത്തെ വേദനിപ്പിച്ചു ഒരു ജീവിതം അവള്‍ ആഗ്രഹിച്ചില്ല .
തന്‍റെ ഇഷ്ടങ്ങളും പ്രണയവുമെല്ലാം ത്യജിക്കാന്‍ അവള്‍ മനസ്സിനെ ശക്തമാക്കാന്‍
ശ്രമിച്ചു .
താന്‍ വിളിച്ചാല്‍ കൂടെ വരുമോ എന്ന ചോദ്യത്തിന് ഒരു പൊട്ടിക്കരച്ചില്‍
മാത്രമായിരുന്നു മറുപടി .ബിഷ്മ ഈ വിവാഹത്തെ ശക്തമായി എതിര്‍ത്തു .
ഇഷ്ടമില്ലാഞ്ഞിട്ടും തന്‍റെ പ്രിയസുഹൃത്തിന്റെ പ്രണയിനിയെ വധുവാക്കാന്‍
സാഹചര്യങ്ങള്‍ അവനെ സമ്മര്ധത്തിലാക്കി.
അങ്ങനെ ബിഷ്മയുടെയും മിത്രയുടെയും വിവാഹം നടന്നു .
സൈഫുവിനു താങ്ങാവുന്നതിലപ്പുരമായിരുന്നു അത് .
ബിഷ്മയ്ക്ക് ഒരെഴുത്തെഴുതി കമ്പനി മാനജേരുടെ കയ്യില്‍ കൊടുത്ത് വിങ്ങുന്ന
ഹൃദയവുമായി സൈഫു ഇന്ത്യയിലേക്ക് മടങ്ങി .
20 വര്‍ഷങ്ങള്‍.. എല്ലാം ഇന്നലത്തെപ്പോലെ തോന്നുന്നു .
കാലം തന്നിലെല്‍പ്പിച്ച മാറ്റങ്ങള്‍ ..നരവീണ് കഷണ്ടിയായ
തലയും ചാടിയ വയറും ..ഈ രൂപം കണ്ട് തന്നെ ആര്‍ക്കെങ്കിലും
മനസ്സിലാവുമോ ?
ടാക്സി ഗ്രാമത്തിനോടടുക്കുന്നു .വികസനത്തിന്റെ പരിവര്‍ത്തനങ്ങള്‍
എങ്ങും കാണപ്പെട്ടു .അലി ഭയ്യയുടെ ഹൃദയമിടിപ്പ് കൂടി ..
തന്‍റെ പ്രിയപ്പെട്ടവര്‍ ,വര്‍ഷങ്ങള്‍ക്കു ശേഷം താനവരെ കാണാന്‍ പോകുന്നു .
ആരും തെറ്റുകാരല്ലല്ലോ..അതുകൊണ്ട് തന്നെ ആരോടും ദേഷ്യമില്ല , പരിഭവവും ..
വിധി ഒന്ന് മാത്രമാണ് തങ്ങളെ വേര്പിരിച്ചത് ..
തന്‍റെ പ്രിയപ്പെട്ടവളെയും പ്രിയ മിത്രത്തെയും കാണാന്‍ ഇനി നിമിഷങ്ങാല്‍ മാത്രം..
വണ്ടി റോഡരുകില്‍ നിര്‍ത്തി ഡ്രൈവര്‍ സ്ഥലമെത്തിയെന്നു പറഞ്ഞു .
ടാക്സി ചാര്‍ജ് കൊടുത്ത് അലി ഭയ്യ melle ആ വീടിന്റെ ഗയ്റ്റ് തുറന്നു .
വീടിനിരുവശവും നില്‍ക്കുന്ന ചെമ്പക മരങ്ങള്‍..
പണ്ട് മിത്ര ചൂടിവരുന്ന ചെമ്പകപ്പൂക്കളുടെ അതേ സുഗന്ധം അയാളുടെ
ഹൃദയത്തെ തഴുകി കടന്നുപോയി..
aarumille ഈ വീട്ടില്‍ ..ത്രിസന്ധ്യ കഴിഞ്ഞിരിക്കുന്നു .ഉമ്മറത്ത് ചെറിയൊരു
ബള്‍ബിന്റെ പ്രകാശം മാത്രം.
അലി ഭയ്യ കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി ..
ആരായിരിക്കും വാതില്‍ തുറക്കുക ..മിത്രയായിരിക്കും..
ജീവിതം അവളെ ഒരുപാടു മാറ്റിയിരിക്കും..
വാതില്‍ തുറക്കപ്പെട്ടു ..നീണ്ടു മെലിഞ്ഞ് ഒരു 14 -15 വയസ്സുകാരന്‍ പുറത്തു വന്നു .
"ആരാ .." പേര് പറഞ്ഞപ്പോള്‍ അങ്ങേയറ്റം വിനയാന്വിതനായി തന്‍റെ ബാഗും വാങ്ങി
ആ കുട്ടി അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി ..
തന്‍റെ മിത്രയുടെ അതേ രൂപം ..തന്‍റെ പ്രിയ സുഹൃത്തിന്റെ അതേ ഭാവങ്ങള്‍..
അകത്തെ മുറിയില്‍ നിന്നും എന്തോ ഒരു ഞരക്കം കേട്ടു .
മുറിയില്‍ സീറോ ബള്‍ബിന്റെ പ്രകാശം മാത്രം.
അച്ഛന്‍ ഉറങ്ങിയെനീട്ടതാവും എന്ന് പറഞ്ഞ് ആ കുട്ടി ലൈറ്റിന്റെ സ്വിച് ഓണ്‍ ചെയ്തു .
മുറിയില്‍ കണ്ട രൂപത്തെക്കണ്ട് അലി ഭയ്യ ഞെട്ടിപ്പോയി ..
ആരോഗ്യദൃഡഗാത്രനും സുന്ദരനുമായിരുന്ന തന്‍റെ പ്രിയപ്പെട്ട ബിഷ്മ തന്നെയാണോ ഇത് .
ഒന്ന് എഴുന്നേല്‍ക്കാന്‍ പോലുമാവാതെ ക്ഷീണിച്ചു എല്ലും തോലുമായ ഒരു രൂപം..
ബിഷ്മയുടെ മുഖത്തു നിസ്സംഗതയുടെ ഒരു പുഞ്ചിരി വിടര്‍ന്നു .
ആ കണ്ണുകള്‍ നിറഞ്ഞു .സങ്കടം ഉള്ളിലമര്‍ത്തി അലി ഭയ്യ ബിഷ്മയുടെ
അരികില്‍ ഇരുന്നു .
"സൈഫൂ .." വിറയാര്‍ന്ന ശബ്ദം ആ kantaത്തില്‍ നിന്ന് പുറത്തു വന്നു ..
അലി ഭയ്യ ബിഷ്മയുടെ കൈകള്‍ തന്‍റെ കണ്ണുകളോട് ചേര്‍ത്ത് വിതുമ്പി ..
അല്‍പ സമയത്തെ മൌനം മുറിച്ചു ബിഷ്മ അവരുടെ ജീവിതത്തെപ്പറ്റി പറഞ്ഞു.
3 വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു വാഹനാപകടത്തില്‍പ്പെട്ടു മിത്ര മരിചെന്നുള്ള വാര്‍ത്ത
അലി ഭയ്യക്ക് ഉള്‍ക്കൊള്ളാനായില്ല ..
അതിലും ഹൃദയഭേദകമായിരുന്നു തന്‍റെ പ്രിയ മിത്രത്തിന്റെ ഈ അവസ്ഥയും .
ശ്വാസകോശാര്ബുധം ബാധിച്ച് 24 മണിക്കൂറും ഒക്സിജെന്‍ സിലിണ്ടെരിന്റെ
സഹായമില്ലാതെ തനിക്കിനി അധിക കാലം ജീവിക്കാനാവില്ലെന്ന് ബിഷ്മ
വളരെ അവശനായി പറഞ്ഞു നിര്‍ത്തി .
അലി ഭയ്യ എല്ലാം കേട്ടു തരിച്ചിരുന്നു .
ഈ അവസ്ഥ കാണാനാണോ തന്‍ ഇത്രദൂരം താണ്ടി വന്നത് ...
എന്തിനാണ് വിധി തന്നെ ഇനിയും വിഷമിപ്പിക്കുന്നത് ?
വാക്കുകള്‍ ഒന്നും പുറത്തുവരുന്നില്ല..എന്ത് പറയണം ..
മരണവും കാത്തു കിടക്കുന്ന തന്‍റെ സുഹൃത്തിനെ എങ്ങനെ
ആശ്വസിപ്പിക്കണമ്മെന്നറിയാതെ അലി ഭയ്യ ഉഴറി ..
ബിഷ്മ മകനെ അലി ഭയ്യക്ക് പരിചയപ്പെടുത്തി .
"ഇത് എന്റെ ശങ്കര്‍ "
"എന്റെ പൊന്നുമോന്‍ ... "
ഇനി ഇവനെ ..
ബിഷ്മക്ക് വാക്കുകള്‍ പുറത്തു വന്നില്ല ...
ശങ്കറിന്റെ കൈ അലി ഭയ്യയുടെ കൈകളിലേല്‍പ്പിച്ചു ബിഷ്മ
കണ്ണുമടച്ചു കിടന്നു ..മനസ്സിലെ സങ്കടം കണ്ണുകളിലൂടെ ഒഴുകി ..
"നാളെ എന്റെ ഒപെരഷനാണ് .."സങ്കടം അടക്കി ബിഷ്മ തുടര്‍ന്നു ..
"അതിനുശേഷം ഞാന്‍ ഉണ്ടാവില്ല "
എല്ലാം അറിയുന്നവനെപ്പോലെ ബിഷ്മ പറഞ്ഞു
രാത്രി ഏറെ നേരം ബിഷ്മയുടെ അരികില്‍ അലി ഭയ്യ ഇരുന്നു..
രാവിലെ ആശുപത്രിയിലേക്ക് പോയി ..ഒപെരശന്‍ തിയട്ടരിനുമുംബില്‍
സങ്കടം പുറത്തുകാട്ടാതെ ബിഷ്മക്ക് ധൈര്യം നല്‍കി.
ഒപെരശന്‍ കഴിഞ്ഞ് ഡോക്ടര്‍ പുറത്തു വന്നു.
ദയനീയമായി ഡോക്ടര്‍ ശങ്കറെ നോക്കി ..
സങ്കടപ്പെടരുതെന്നു ആര്‍ക്കും പറയാനാവില്ലല്ലോ ..
ശങ്കര്‍ പൊട്ടിക്കരഞ്ഞു ..ശങ്കറിനെ ചേര്‍ത്തുനിര്‍ത്തി അലിഭയ്യ
അവനെ തലോടി..
തന്‍റെ പ്രിയ തോഴന്റെ സംസ്കാരമെല്ലാം കഴിഞ്ഞു.
ഇന്ന് അലിഭയ്യ തിരിച്ചു പോകുകയാണ് ..വര്‍ഷങ്ങള്‍ക്കു മുമ്പ്
ഒന്നുമില്ലാതെ വിങ്ങുന്ന ഹൃദയവുമായി പോയ അലിഭയ്യ പക്ഷേ
ഇന്ന് തനിച്ചല്ല ..
തന്‍റെ പ്രിയപ്പെട്ടവരുടെ ജീവന്റെ ജീവനായ മകനെയും കൊണ്ട് ..
ഒരു പുതിയ ജീവിതത്തിലേക്ക് ..
അവന്റെ അച്ഛനായി ..ഇനിയുള്ള കാലം ആവോളം സ്നേഹം
കൊടുത്ത് ജീവിക്കാന്‍ ..
ഞങ്ങള്‍ പോയി വരട്ടെ ..
മലനിരകള്‍ തഴുകിവരുന്ന ഈ കുളിര്‍ക്കാറ്റുപോലെ ..
ഇനിയും ഒരിക്കല്‍ ഞങ്ങള്‍ ഇവിടെ തിരിച്ചുവരും ..
ചെമ്പകപ്പൂക്കളുടെ ഗന്ധം തേടി ശങ്കര്‍ വരും ..
വരാതിരിക്കില്ല...