2011, മേയ് 29, ഞായറാഴ്‌ച

വ്യഥ


ചാഞ്ഞമരം
അവസാനത്തെ
ചാഞ്ഞമരവും
കടപുഴകിയപ്പോള്‍
ഉമ്മറപ്പടിയിലിരുന്ന്
അച്ഛന്‍ കരഞ്ഞു.
ഇനി വഴക്കിടുമ്പോള്‍
കേള്‍ക്കാനും
ദേഷ്യപ്പെടാനും
പരിഭവങ്ങള്‍
പറയാനും
തനിക്കിനി
താന്‍ മാത്രം ...

മകളുടെ ഗദ്ഗദം
നിഴലുകള്‍
ഒളിച്ചോടിയ
രാത്രികളില്‍
ചുവരിലിരുന്ന്
പല്ലി ചിലച്ചു
“പോയതെല്ലാം സത്യം”.
നാളെ ഞാനും
ആരുമറിയാതെ
ആഡംബരങ്ങളില്ലാതെ
അകമ്പടിയില്ലാതെ
ഒരു കുടത്തില്‍
കൂട്ടിവച്ച
ഭസ്മ ധൂളികളില്‍
അസ്ഥികളില്‍
പിടഞ്ഞ
മനസ്സിന്‍റെ
നോവുമായി ..
ഒടുവില്‍
ഈ സാഗരത്തിന്‍
അഗാത ഗര്‍ത്തങ്ങളില്‍
അലിയും..
ആ മടിത്തട്ടില്‍
തലചായ്ക്കാന്‍
കൊതിയാവുന്നമ്മേ
എനിക്ക്...
ഞാന്‍ വരുന്നതും
കാത്ത് അമ്മയിരിക്കുന്നോ ?
തീരത്തണയും
തിരമാലകളില്‍
അമ്മയുടെ
മനസ്സിന്‍റെ
കിതപ്പ്.
ഇനിയും
നീറുന്നതെന്തിനാണ് ?
പിടയ്ക്കുന്ന  
നെഞ്ചിനെ
ശാന്തമാക്കാന്‍
ഒരു കാറ്റായെങ്കിലും  
ഞാന്‍ വരും
വരാതിരിക്കില്ല ..

മകന്‍റെ മനസ്സ്
കൂട്ടിവച്ച
സ്വപ്നങ്ങളില്‍
കാലമേകിയ
മുറിവുകളുണക്കാന്‍
കൂട്ടായെത്തിയ
പ്രാണസഖി .
തനിക്ക്
തെറ്റ് പറ്റിയോ?
അതോ അവര്‍ക്കോ?
എന്തായാലും
തെറ്റിയത്
ഈ ജീവിതം !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ