2016, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

അമ്മക്കുളിരായി....


അമ്മ മരത്തിൻ  തണലോർമ്മ
ചിലപ്പോൾ മനസ്സിൽ
നോവിൻ കനൽ കോരിയിടും !

ഒന്നരികെ ഓടിയണയണമെന്ന്
വല്ലാതെ  കൊതിയ്ക്കും!

ഉറക്കമില്ലാത്ത രാത്രികളിൽ
ചുവരിൽ നിഴൽ ചിത്രങ്ങൾ
മെനഞ്ഞ് ഞാൻ കിടക്കും!

ഇനിയൊരിയ്ക്കലും  തിരികെ കിട്ടാത്ത
വാൽസല്ല്യമെന്നറിഞ്ഞിട്ടും
വീണുകിട്ടുന്ന വർഷാന്ത്യാ-
 വധിയ്ക്കായി, നാളെണ്ണി
ഞാനിരിയ്ക്കും!

ഒടുവിലായ്  നാടണയും നേരം
ഓടിച്ചെന്നൊന്ന്  പുണരാൻ വെമ്പും!

ബന്ധങ്ങളും ബന്ധനങ്ങ്ളുമെല്ലാം മറന്ന് അമ്മ നെന്ചിലേയ്ക്ക്  
ചേർന്നണയാൻ മാത്രം
ഞാൻ കൊതിയ്ക്കും!

ഒടുവിൽ ഞാനരികെയെത്തുമ്പോൾ
പിണക്കം  നടിച്ച്
അമ്മ  മിണ്ടാതിരിയ്ക്കുമ്പോൾ
നിറഞ്ഞ  കണ്ണുകൾ  തുടച്ച്
ഞാൻ  തളർന്നിരിയ്ക്കുമ്പോൾ
ഒരു നിഴൽ വന്നെന്നെ മൂടും വീണ്ടുമെന്നമ്മക്കുളിരായി....

Picture courtsey:Google 

2016, മാർച്ച് 31, വ്യാഴാഴ്‌ച

ഇഷ്ടം നിൻ കാർമുകിൽ ചന്തം

ഇഷ്ടം നിൻ കാർമുകിൽ ചന്തം
കണ്ണാ..എനിക്കതിലേറെയിഷ്ടം
നിൻ മോഹനഗാനം. ..

ഏതു മന്ത്രം നിൻ
കൈവിരൽത്തുമ്പിൽ
അതേകും
മാസ്മരഭാവം
നിൻ പാട്ടിൽ....
അതിൽ മയങ്ങും
ഗോപിക  ഞാൻ. ..
കണ്ണാ. ..
വെറുമൊരു
ഗോപിക ഞാൻ...

ഇഷ്ടം നിൻ കാർമുകിൽ ചന്തം
കണ്ണാ..എനിക്കതിലേറെയിഷ്ടം
നിൻ മോഹനഗാനം. ..

നിൻ കാൽചിലമ്പിൻ  നാദം
ഏകും ഉന്മാദ താളം. .
നൃത്തം വച്ചെപ്പോഴും ആടും
ഞാൻ...
നിൻ പാട്ടിലെപ്പഴോ
ലയിക്കും. ..

ഇഷ്ടം നിൻ കാർമുകിൽ ചന്തം
കണ്ണാ..എനിക്കതിലേറെയിഷ്ടം
നിൻ മോഹനഗാനം. ..
Picture courtesy:Google



2016, മാർച്ച് 30, ബുധനാഴ്‌ച

നേർവഴികൾ

സ്വപ്നങ്ങളുടെ  തീരത്തിലുന്ന്
ഞാനൊരു  പാട്ട്  പാടും
തെറ്റിയ ശ്രുതികളെല്ലാം തിരുത്തി
വീണ്ടും ഞാനതിന്
മാധുര്യം കൂട്ടും
ഇന്നലകളിൽ  നിന്നും
പഠിച്ച രാഗങ്ങൾ
ചേർത്ത് ഞാൻ
കവിതകൾ എഴുതിക്കൊണ്ടേയിരിക്കും..

ഒന്നിനേക്കുറിച്ചും
ആകുലപ്പെടാതെ
സത്യത്തിന്റെ
നേർവഴികളിലൂടെ മാത്രം
ഞാൻ നടന്നുനീങ്ങും ..

ശരിതെറ്റുകളെപ്പറ്റി
ഞാനും മനസ്സാക്ഷിയും
എപ്പോഴും
തർക്കിച്ചുകൊണ്ടേയിരിയ്കും..
ഒടുവിൽ ഞാൻ പറയും
നീ ജയിച്ചു
വീണ്ടും  ഞാൻ  തോറ്റു. .

തോൽവികളിൽ  നിന്ന്
തോൽവികളിലേക്ക്
നടന്ന് നീങ്ങുമ്പോൾ
ഒടുവിൽ
ഞാൻ തളർന്ന് വീഴുമ്പോൾ
അവൻ പറയും
തോറ്റുപോയത്
അവനാണെന്ന്!

2016, മാർച്ച് 29, ചൊവ്വാഴ്ച

ഒരിയ്ക്കൽ മാത്രം


ഓരോ  നിമിഷവും
ഓരോ യുഗമാണ്
ചിലപ്പോൾ നിന്നും
ചിലപ്പോൾ
അതിവേഗതയിലും
നാം നഷ്ടപെടുന്നു

ഇന്നലെകൾ
ഇന്നിനെക്കുറിച്ചുളള
ഓർമ്മപ്പെടുത്തലുകളാവുന്നു
ജീവിതം തുടർന്നു കൊണ്ടേയിരിക്കുന്നു
ഒഴുക്ക്  നിലച്ച  നദിപോലെ. ..
ചിലപ്പോൾ ആർത്തിരമ്പും
കടൽ പോലെ..

ആരോ  വരുന്നുണ്ടോ?
മരണമെന്ന  സത്യം
ചിലപ്പോൾ
നമ്മെ നോക്കി
നിശ്ചലം നിൽക്കുകയാണോ
വീണ്ടും  ചില
ഓർമ്മപ്പെടുത്തലുകളായി...

മണ്ണിലേക്ക്
ആഴ്ന്നിറങ്ങണം  എനിയ്ക്ക്. .
ഒരു തരിപോലുമവശേഷിക്കാതെ
വേരുകളെന്നെ
വലിച്ചെടുക്കണം ..

ഒരിലപോലെ
ഘനമില്ലാതെ
ശയിക്കണം  എനിക്ക്. ..

കട്ടിയേറിയ
ഒരു  വർണ്ണപ്പുതപ്പായി
ഇലകളും പൂക്കളും
എന്നെ മൂടണം...

രുചിയേറിയ  വിഭവമായി
ഉറുമ്പുകളും പുഴുക്കളും
എന്നെ ഭക്ഷിക്കണം. ..
അത്  കണ്ട്
ഞാൻ  ചിരിക്കും. .
എന്തെന്നാൽ
ആരോ  പറഞ്ഞിരുന്നു
ഞാൻ  ആ തരത്തിലെന്കിലും
നല്ലതാണെന്ന്!

ഇനിയൊരിക്കലും
ഞാൻ ഏകാകിയാകില്ല
എന്തെന്നാൽ
കിളികളെന്നോട്
കിന്നാരം പറയും. .
പുഴയെന്നെ
താരാട്ടുപാടി  ഉറക്കും..
എന്റെ  നെന്ചിലേക്ക്
വീഴുന്ന പൂക്കളുടെ സുഗന്ധമേറ്റ്
ഞാൻ ശയിക്കും. ..

 ഇതിലേ  വീശിപ്പോകുന്ന
ഇളം തെന്നലെന്നോട്
പുന്നാരം  ചൊല്ലും. .
സന്തോഷത്താൽ
ശാന്തയായി
ഞാൻ  കിടക്കും. .
പൂക്കൾ  വിടരും  പോലെ
എന്റെ  മനസ്സിൽ
സപ്നങ്ങൾ പൂക്കും

ഒരിക്കൽ മാത്രം
വീണ്ടുമൊന്ന്
വളർന്ന് വലുതാവാൻ
ഞാനാഗൃഹിക്കും..
ഇനിയൊരിക്കലും
അതിന്
കഴിയില്ലെന്നറിഞ്ഞിട്ടും. ..
picture courtesy :google

2016, മാർച്ച് 26, ശനിയാഴ്‌ച

കണ്ണാ. ..നിൻ രാഗഭാവം  മാത്രം. .


ചെമ്പകം  പൂക്കും
സന്ധ്യയിൽ. ..
ദൂരെ ശ്യാമാംബരത്തിൻ
ചാരുതയിൽ....
ഒരു  കോലക്കുഴലുമായ്,
ആത്മാവിൻ  നിറമായ്,
മധുരമാമേതോ
ഗാനവുമായ്...
ചുണ്ടിൽ നിറയും
മന്ദസ്മിതവുമായി. ...
കണ്ണാ. ..നീയെൻ
അരികിലെത്തി...
എൻ കണ്ണീർ തുടക്കുവാൻ
അരികിലെത്തി. ...

ചെമ്പകം  പൂക്കും
സന്ധ്യയിൽ. ..
ദൂരെ ശ്യാമാംബരത്തിൻ
ചാരുതയിൽ....

കാതങ്ങൾക്കപ്പുറം
കടലുകൾക്കപ്പുറം
കാലങ്ങൾക്കപ്പുറമീ
മരുക്കാട്ടിൽ...
എരിയുമെൻ
ജീവിതവീഥിയിൽ..
ഒരു തരി വെളിച്ചമായ്
നീയെന്നരികെ നിൽപ്പൂ. .
ഞാനറിയാതെന്നരികെ
നിൽപ്പൂ. ..

ചെമ്പകം  പൂക്കും
സന്ധ്യയിൽ. ..
ദൂരെ ശ്യാമാംബരത്തിൻ
ചാരുതയിൽ....

ഒരു വിഷുപക്ഷിതൻ
ഗാനം  കേട്ടീല
ഒരു  കൊന്നപ്പൂവിൻ
വാസന്തം കണ്ടീല
ഓർമ്മകൾ നിറയുമെൻ
മനസ്സിൽ നീ...
മഞ്ഞപ്പട്ടുടയാട
ചാർത്തി നിൽപ്പൂ...
അരമണി കിലുക്കി
നിൽപ്പൂ ...

ചെമ്പകം  പൂക്കും
സന്ധ്യയിൽ. ..
ദൂരെ ശ്യാമാംബരത്തിൻ
ചാരുതയിൽ....

ചന്ദനം ചാർത്തും
നിൻ മേനി കണ്ടീല
ചേലെഴും കാർമുകിൽ
ചന്തവും കണ്ടീല
ആരെയും  മയക്കും നിൻ,
മോഹന ഭാവവും കണ്ടീല
മനതാരിൽ നിറയും
നിൻ പാട്ടു മാത്രം...
നിൻ കോലക്കുഴൽ
നാദം മാത്രം. ..
കണ്ണാ...നിൻ രാഗ
ഭാവം മാത്രം. ...

ചെമ്പകം  പൂക്കും
സന്ധ്യയിൽ. ..
ദൂരെ ശ്യാമാംബരത്തിൻ
ചാരുതയിൽ....

Picture  courtesy -Google

2016, ഫെബ്രുവരി 17, ബുധനാഴ്‌ച

ഒരു കാറ്റാവണം...


ഒരു  കാറ്റാവണം   എനിക്ക്
ഇന്നലകളെ  മായ്ച്ച് കളഞ്ഞ്
ഇന്നിൽനിന്നും ഇനിയൊരു
ഓർമ്മേപോലുമവേശഷി ക്കാതെ
അനന്തതയിലേക്ക്  വീശിപ്പോകണം
ഒരു  ചുടുകാറ്റായി. ..
അല്ലെങ്കിൽ  മരംകോച്ചും
ഒരു ശീതക്കാറ്റായി..

ഞാനിന്ന്  സ്വതന്ത്ര..
ഇപ്പോളെന്നിൽ  തലപെരുക്കും
ചിന്തകളില്ല. .
ആകുലതകളില്ല ..
വേദനകളും ആവലാതികളും
പരിഭവങ്ങളുമില്ല...
ഇന്നിൽനിന്ന് സ്വച്ചതയിലേയ്ക്ക്
അനന്തമായ  യാത്ര. ..