2011, ഏപ്രിൽ 2, ശനിയാഴ്‌ച

തണല്‍മരം

ഇലകള്‍ കൊഴിഞ്ഞുപോം 
ഈ തണല്‍മരത്തിലിനിയും
ചെക്കേരുവാനിനി...
സ്വപ്നവിഹഗങ്ങളെ 
നിങ്ങള്‍ക്കായ്
ഒരു കൂടുപണിയുവാനായി
മാത്രം , ഞാനേകയായ് 
പാതയോരത്തു  നില്‍പ്പൂ   ...
ഒരു കൂട് കൂട്ടുവാന്‍ ,
നിങ്ങള്‍തന്‍ ഒരു  പാട്ട് -
കേള്‍ക്കുവാനായി മാത്രം
ഞാനിനിയും  നീര് വറ്റാതെ  ,
ഒരു ഴിക്കന്നുമായ്     
നിങ്ങള്‍ക്കായ് ഞാന്‍  
കാത്തിരിപ്പൂ  ..
എന്തേ  വന്നനയുവാനിനിയും
താമസം..
നീരുവറ്റിയോരീ
തണല്മരത്തിനെയിനി      
ആര്‍ക്കുവേണം അല്ലേ ? 
 
എങ്കിലും ഒരു കാര്മെഘ -
മിതിലെ പോകുമ്പോഴും ...
ഒരു ഇളംതെന്നലിതിലെ      
പോകുമ്പോഴും ..
വെറുതെയെന്നാലും  
ഞാനാശിപ്പൂ  ..
ഒരുവട്ടംകൂടിയെന്നു -
നങ്ങിടും മേനിയില്‍ 
ഒരു ജീവതേജസ്സ്   
വന്നനഞ്ഞുവെങ്കില്‍ ...
ഒരായിരം ഇലകള്‍ ,
തളിരിലകള്‍ ചൂടി 
ഇനിയുമൊരു  വാസന്തം 
വന്നനഞ്ഞെങ്കില്‍ ....
സ്വപ്നങ്ങളെ ...
നിങ്ങള്‍ക്കായ് ഞാന്‍  
കാത്തിരിക്കും ...
ഒരായിരം കൂടുകെട്ടി -
യെന്നില്‍ നിങ്ങള്‍ ചെക്കേരിയാലും..
ഈ തണല്മാരത്തില്‍ 
നിങ്ങള്‍ വന്നിരുന്നൊരു 
ജീവരാഗമാലപിചാലും ...  
   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ