2016 മാർച്ച് 26, ശനിയാഴ്‌ച

കണ്ണാ. ..നിൻ രാഗഭാവം  മാത്രം. .


ചെമ്പകം  പൂക്കും
സന്ധ്യയിൽ. ..
ദൂരെ ശ്യാമാംബരത്തിൻ
ചാരുതയിൽ....
ഒരു  കോലക്കുഴലുമായ്,
ആത്മാവിൻ  നിറമായ്,
മധുരമാമേതോ
ഗാനവുമായ്...
ചുണ്ടിൽ നിറയും
മന്ദസ്മിതവുമായി. ...
കണ്ണാ. ..നീയെൻ
അരികിലെത്തി...
എൻ കണ്ണീർ തുടക്കുവാൻ
അരികിലെത്തി. ...

ചെമ്പകം  പൂക്കും
സന്ധ്യയിൽ. ..
ദൂരെ ശ്യാമാംബരത്തിൻ
ചാരുതയിൽ....

കാതങ്ങൾക്കപ്പുറം
കടലുകൾക്കപ്പുറം
കാലങ്ങൾക്കപ്പുറമീ
മരുക്കാട്ടിൽ...
എരിയുമെൻ
ജീവിതവീഥിയിൽ..
ഒരു തരി വെളിച്ചമായ്
നീയെന്നരികെ നിൽപ്പൂ. .
ഞാനറിയാതെന്നരികെ
നിൽപ്പൂ. ..

ചെമ്പകം  പൂക്കും
സന്ധ്യയിൽ. ..
ദൂരെ ശ്യാമാംബരത്തിൻ
ചാരുതയിൽ....

ഒരു വിഷുപക്ഷിതൻ
ഗാനം  കേട്ടീല
ഒരു  കൊന്നപ്പൂവിൻ
വാസന്തം കണ്ടീല
ഓർമ്മകൾ നിറയുമെൻ
മനസ്സിൽ നീ...
മഞ്ഞപ്പട്ടുടയാട
ചാർത്തി നിൽപ്പൂ...
അരമണി കിലുക്കി
നിൽപ്പൂ ...

ചെമ്പകം  പൂക്കും
സന്ധ്യയിൽ. ..
ദൂരെ ശ്യാമാംബരത്തിൻ
ചാരുതയിൽ....

ചന്ദനം ചാർത്തും
നിൻ മേനി കണ്ടീല
ചേലെഴും കാർമുകിൽ
ചന്തവും കണ്ടീല
ആരെയും  മയക്കും നിൻ,
മോഹന ഭാവവും കണ്ടീല
മനതാരിൽ നിറയും
നിൻ പാട്ടു മാത്രം...
നിൻ കോലക്കുഴൽ
നാദം മാത്രം. ..
കണ്ണാ...നിൻ രാഗ
ഭാവം മാത്രം. ...

ചെമ്പകം  പൂക്കും
സന്ധ്യയിൽ. ..
ദൂരെ ശ്യാമാംബരത്തിൻ
ചാരുതയിൽ....

Picture  courtesy -Google

2016 ഫെബ്രുവരി 17, ബുധനാഴ്‌ച

ഒരു കാറ്റാവണം...


ഒരു  കാറ്റാവണം   എനിക്ക്
ഇന്നലകളെ  മായ്ച്ച് കളഞ്ഞ്
ഇന്നിൽനിന്നും ഇനിയൊരു
ഓർമ്മേപോലുമവേശഷി ക്കാതെ
അനന്തതയിലേക്ക്  വീശിപ്പോകണം
ഒരു  ചുടുകാറ്റായി. ..
അല്ലെങ്കിൽ  മരംകോച്ചും
ഒരു ശീതക്കാറ്റായി..

ഞാനിന്ന്  സ്വതന്ത്ര..
ഇപ്പോളെന്നിൽ  തലപെരുക്കും
ചിന്തകളില്ല. .
ആകുലതകളില്ല ..
വേദനകളും ആവലാതികളും
പരിഭവങ്ങളുമില്ല...
ഇന്നിൽനിന്ന് സ്വച്ചതയിലേയ്ക്ക്
അനന്തമായ  യാത്ര. ..

2015 ഡിസംബർ 13, ഞായറാഴ്‌ച

കുറിപ്പ്

ഇന്നലെ ആരോ
എറിഞ്ഞുടച്ച ഒരു മനസ്സ് ,
കൂട്ടിവയ്ക്കാന്‍ എത്ര ശ്രമിച്ചിട്ടും
കണ്ണാടിച്ചില്ലുകള്‍ തട്ടി
മുറിഞ്ഞുപോയ എന്‍ വിരലുകള്‍ ..
ഇന്നലെ പെയ്ത മഴയില്‍
നനഞ്ഞുകുതിര്‍ന്ന ഒരു ഹൃദയം ,
വാര്ന്നുകൊണ്ടേയിരുന്നു..
ഇന്ന് ഇതിലെ വന്ന കാറ്റ്
ഓര്‍മ്മയും കവര്ന്നുപോയ്..
ഇപ്പോള്‍ ഈ ശീതീകരിച്ച പെട്ടിയില്‍
മരവിച്ചുകിടക്കുമ്പോള്‍
ചുമരില്‍ തൂങ്ങി
സ്വപ്നങ്ങളുടെ മുഖമില്ലാത്ത
ചട്ടക്കൂട് ...
അതില്‍ ജനന മരണത്തിന്‍
ഒരു കുറിപ്പും ..  

2012 നവംബർ 3, ശനിയാഴ്‌ച

നമ്മള്‍

ഇന്നലെ
പിരിച്ചു ചേര്‍ത്ത
രണ്ട് നൂലിഴകള്‍ നമ്മള്‍..
ഒരിക്കലും ചേരാത്ത
നിറങ്ങളായിട്ടും
എപ്പഴോ ഇഴചേര്‍ന്നു .
നിന്‍റെ വെളുപ്പുകണ്ട്
ഞാന്‍ ഭയന്നപ്പോള്‍
കറുപ്പാെണനിക്കിഷ്ടമെന്ന്
നീ പറഞ്ഞില്ലേ ..
കറുപ്പിനെ സ്നേഹിക്കാന്‍
ഞാന്‍ പഠിച്ചത്
അപ്പോഴാണ് ..
പുതിയ വര്‍ണമായി
ഇഴപിരിഞ്ഞപ്പോള്‍
ആരോ സൂചിയില്‍
കോര്‍ത്തില്ലേ നമ്മളെ ..
പിന്നെ തുന്നിയ
പട്ടുടുപ്പിന്
എന്തുഭംഗിയാണെന്ന്
കണ്ടവരെല്ലാം
പറഞ്ഞപ്പോള്‍
നമ്മള്‍ പരസ്പരം
പുഞ്ചിരിച്ചില്ലേ ..

ഇന്ന്
കുറച്ച് പഴകിയ
ഈ പട്ടുടുപ്പില്‍
തുളകള്‍ വീഴാന്‍ തുടങ്ങി
അകലം കൂടുന്നു ..
നെയ്ത  ഇഴകള്‍ക്കിടയില്‍  
ഇടയ്ക്കെവിടെയോ  
ചരടുകള്‍ പൊട്ടുന്നു..
ഇഴകളെല്ലാം
ദ്രവിച്ചിരിക്കുന്നു ..
ഒരിക്കലും തിരികെ
േചര്‍ക്കാനാവാത്തവിധം
പൊടിഞ്ഞമരുന്നു..

നാളെ
ദ്രവിച്ച് ദ്രവിച്ച്
പരസ്പരം
തിരിച്ചറിയാനാവാത്തവിധം
നമ്മള്‍ നമ്മളെ
മറന്നുപോകും....